ന്യൂഡെൽഹി :തുടർച്ചയായി മൂന്നാമതും ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ വക കേരളത്തിന് ഇരട്ട സമ്മാനം. കേരളത്തിൽ നിന്നു സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ജോർജ് കുര്യന്റെ വരവ് അപ്രതീക്ഷിതമായിരുന്നു.നരേന്ദ്ര മോദിക്കു രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി,ജെ.പി.നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ,നിര്‍മല സീതാരാമന്‍, എസ്.ജയശങ്കർ, മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്ര സഹമന്ത്രിമാരായി ചുമതലയേറ്റ സുരേഷ് ഗോപിയും ജോർജ് കുര്യനും ഇംഗ്ലിഷില്‍ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
കഠിനാധ്വാനത്തിനൊടുവിലാണ് കേരളത്തിൽനിന്നുള്ള ആദ്യ ബിജെപി എംപിയായി സുരേഷ് ഗോപി മാറിയത്.
മധ്യകേരളത്തിൽ ബിജെപിയുടെ ക്രൈസ്തവ മുഖമായ ജോർജ് കുര്യൻ, കോട്ടയത്തു പാർട്ടിക്കു സ്വാധീനമില്ലാതിരുന്ന കാലത്ത് സ്വന്തം ഭാവി നോക്കാതെയാണു ബിജെപിയിലെത്തിയത്.പദവികൾക്കു പിന്നാലെ പോയിട്ടില്ലാത്ത ജോർജ് കുര്യനുള്ള സമ്മാനവും കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കുള്ള സന്ദേശവുമാണു ഈ കേന്ദ്രമന്ത്രി സ്ഥാനമെന്ന് നിരീക്ഷിക്കപ്പെടുന്നു.
ആർ.ജെ.ഡി വിയർക്കുന്നു : പ്രശാന്ത് കിഷോറിൻ്റെ പാർട്ടിക്കെതിരെ കൺസൾട്ടൻസി
October 05, 2024 09:30 AMറിക്രൂട്ട് ചെയ്ത് 2 വർഷമായിട്ടും ജോലിയില്ല : ഇൻഫോസിസിനെതിരെ പരാതി
October 03, 2024 09:48 AMഇസ്രയേലിനെതിരായ ആക്രമണം : ഇറാന് മുന്നറിയിപ്പുമായി അമേരിക്ക
October 02, 2024 10:45 AM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.